Thu Sep 12 22:46:55 UTC 2024: ## സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
ഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരി (72) ഇന്ന് ഉച്ചതിരഞ്ഞ് 3.05ന് അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം പഠനാവശ്യങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി എയിംസിന് വിട്ടുനല്‍കും.
ഓഗസ്റ്റ് 19ന് കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്ന് എയിംസിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച യെച്ചൂരിയുടെ ആരോഗ്യനില ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മെച്ചപ്പെട്ടെങ്കിലും പിന്നീട് വീണ്ടും വഷളായി. തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ തുടരുകയായിരുന്നു. ന്യുമോണിയ ബാധിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അദ്ദേഹം അടുത്തിടെ തിമിരശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ എന്‍ യു) വിദ്യാര്‍ഥിനേതാവെന്ന നിലയില്‍ തിളങ്ങിയ യെച്ചൂരി എസ് ഐ ഐയിലൂടെയാണു പൊതുപ്രവര്‍ത്തനത്തിലേക്കു കടന്നുവന്നത്. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 1977-78 കാലയളവില്‍ മൂന്നു തവണ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായിരുന്നു. 1996ലെ ഐക്യമുന്നണി സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയുടെ കരട് തയാറാക്കുന്നതിലും 2004ലെ യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്ത് സഖ്യം കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.
1952 ഓഗസ്റ്റ് 12ന് ചെന്നൈയില്‍ ജനിച്ച യെച്ചൂരി സിപിഎം മുഖപത്രമായ പീപ്പിൾസ് ഡമോക്രസിയുടെ എഡിറ്ററാണ്.